മലയാള സര്‍വകലാശാല ലക്ഷ്യം പൂര്‍ത്തീകരിക്കുമോ?


'മലയാള സര്‍വകലാശാല അടിയന്തരമായി ചെയ്യേണ്ടത് മലയാളത്തെ ജ്ഞാനഭാഷയെന്ന നിലയില്‍ ശക്തിപ്പെടുത്തുകയാണ്. അടിസ്ഥാന സയന്‍സുകളായ രസതന്ത്രം, ഊര്‍ജതന്ത്രം, ജൈവശാസ്ത്രം, എന്നിവയിലെ ആധികാരിക ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യണം. അതുപോലെ സോഷ്യല്‍ സയന്‍സുകളിലെ എല്ലാ ക്ലാസിക്കുകളും മലയാളത്തില്‍ ലഭ്യമാക്കണം. സര്‍വമാനവിക വിഷയങ്ങളിലേയും വിശ്വോത്തര കൃതികള്‍ക്ക് മലയാള പരിഭാഷയുണ്ടാവണം'. മലയാള സര്‍വകലാശാല ചെയ്യേണ്ടത്-എന്ന തലക്കെട്ടില്‍ ശ്രീ രാജന്‍ ഗുരുക്കള്‍ മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തില്‍നിന്നെടുത്ത ഭാഗമാണിത്.

എന്നാല്‍ സര്‍വകലാശാലയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം എങ്ങനെയാണ് മലയാള ഭാഷയെ ശക്തിപ്പെടുത്തുക?

എം. എ മാധ്യമപഠനം എന്ന പേരില്‍ തുടങ്ങിയ കോഴ്‌സ് എം.സി.ജെ ആക്കി. കൂടുതല്‍ ജോലി സാധ്യത നോക്കി മലയാളത്തെ അവഗണിച്ച് ഇംഗ്ലീഷ് മാധ്യമപഠനത്തിന് പ്രാധാന്യം നല്‍കി കരിക്കുലം തയ്യാറാക്കി. ഈ വിഭാഗത്തില്‍ നിയമച്ച അധ്യാപകര്‍ എം.സി.ജെ യോഗ്യതയുള്ളവരാണ്. മലയാളത്തില്‍ അടിസ്ഥാന യോഗ്യതപോലും ഇവര്‍ക്ക് വേണമെന്നില്ല.

ഭാഷാശാസ്ത്രം വിഭാഗത്തിലും സംഭവിച്ചത് അതുതന്നെയാണ്. എം.എ ലിഗ്വിസ്റ്റിക്‌സ് പഠിച്ചവരാണ് ഈ വിഭാഗത്തില്‍ അധ്യാപകരായത്.  എം.എ മലയാളവും മലയാള വ്യാകരണം ഭാഷാശാസ്ത്രം എന്നിവയില്‍ പിഎച്ച്ഡിയും നേടിയവര്‍ ധാരാളം ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിച്ചതെന്നോര്‍ക്കണം. മലയളത്തിന്റെ ഉന്നമനം പുതിയ സാഹചര്യത്തില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമാകും?

ചര്‍ച്ചയിലേയ്ക്ക് ക്ഷണിക്കുന്നു.